Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Women

Thiruvananthapuram

പണയംവയ്ക്കാൻ സ്വർണം വാങ്ങി ഇടനിലക്കാരി കബളിപ്പിച്ചു യുവതികൾ ജീവനൊടുക്കാൻ ശ്രമിച്ചു, ഒരാൾ മരിച്ചു

വിഴിഞ്ഞം : കൂടിയ പലിശയ്ക്ക് പണയംവച്ച് പണം നൽകാമെന്നു പറഞ്ഞു സ്വർണം വാങ്ങിയ ഇടനിലക്കാരി പറ്റിച്ചു. ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികൾ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചികിത്സക്കിടയിൽ ഒരാൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ. വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിള ജയാ ഭവനിൽ വിഷ്ണു മോന്‍റെ ഭാര്യ അഞ്ജു (28) ആണ് മരിച്ചത്. സുഹൃത്ത് ചാവടിനട സ്വദേശി രാജീവിന്‍റെ ഭാര്യ ഐശ്വര്യ (26) ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിന്‍റെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയായ അഞ്ചുവും അമരിവിള ശാഖയിലെ ജീവനക്കാരിയായ ഐശ്വര്യയും സുഹൃത്തുക്കളായിരുന്നു. ഇവർ ബന്ധുക്കൾ ഉൾപ്പെടെ പലരിൽ നിന്ന് വാങ്ങിയ സ്വർണം പനങ്ങോട് സ്വദേശി സിന്ധു കുമാരിയെ ഏല്പിച്ചു.

കെഎസ്എഫ്ഇയിൽ കൂടിയ തുകയ്ക്ക് പണയം വച്ച് നൽകാമെന്നും ഒരു ശതമാനം പലിശ കമ്മീഷനായി നൽകിയാൽ മതിയെന്ന് അറിയിച്ചതായും അറിയുന്നു. ഇപ്രകാരം നൂറ് പവനോളം സ്വർണം യുവതികളിൽ നിന്ന് സിന്ധുകുമാരി കൈക്കലാക്കിയതായും പറയപ്പെടുന്നു. ഇവർ നൽകിയ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോൾ എല്ലാം ലേലം ചെയ്ത് പോയതായി പറഞ്ഞ സിന്ധു മുങ്ങി. ഒടുവിൽ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ യുവതികൾ ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചു.

ഇക്കഴിഞ്ഞ 30 ന് വൈകുന്നേരം ആറോടെ വിഴിഞ്ഞം തിയറ്റർ ജംഗ്ഷനിൽ എത്തിയ ഇരുവരും ജൂസ് കടയിൽ നിന്ന് ഷാർജ വാങ്ങി അതിൽ എലി വിഷം ചേർത്ത് കഴിച്ചു. തുടർന്ന് വീട്ടിൽ എത്തിയ യുവതികൾക്ക് ഛർദി അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയെന്ന് വീട്ടിൽ അറിയിച്ച ഇവരെ വീട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് രോഗം മൂർച്ചിച്ചതോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. അവിടെവച്ചാണ് സംഘം ആത്മഹത്യക്ക് ശ്രമിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. ഇതിനിടയിൽ ഏറെ ഗുരുതരാവസ്ഥയിലായ അഞ്ചു ഇന്നലെ ഉച്ചയോടെ മരണമടഞ്ഞു.

വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ജുവിന്‍റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Kerala

തൃശൂരിൽ കെഎസ്ആർടിസി ബസിൽ മോഷണം: രണ്ട് യുവതികൾ അറസ്റ്റിൽ

തൃശൂർ: കെഎസ്ആർടിസി ബസിൽ വെച്ച് 34,000 രൂപയടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് അറസ്റ്റിലായത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. ശനിയാഴ്ച രാവിലെ 11:15-ഓടെ കുട്ടനെല്ലൂരിൽ നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന പുത്തൂർ പുത്തൻകാട് സ്വദേശിനിയായ 58 വയസുള്ള സ്ത്രീയുടെ പേഴ്സാണ് ഇവർ മോഷ്ടിച്ചത്.

അറസ്റ്റിലായ രാജേശ്വരി കളമശേരി, അങ്കമാലി, തൃക്കാക്കര, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോഷണക്കേസുകളിൽ പ്രതിയാണ്. മാരി ആലുവ, എറണാകുളം സെൻട്രൽ, തോപ്പുംപടി, കുറുപ്പുംപടി, എടത്തല പോലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ച് മോഷണക്കേസുകളിൽ പ്രതിയാണ്.

National

അനാശാസ്യം ചോദ്യം ചെയ്തു; നാട്ടുകാർക്ക് നേരെ ആസിഡ് ആക്രമണം നടത്തി യുവതികൾ

റായ്‌പുർ: നാട്ടുകാരെ ആസിഡും ബ്ലേഡും ഉപയോഗിച്ച് ആക്രമിച്ച യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ആറുപേർക്ക് ഗുരുതര പരിക്കേറ്റു. അക്രമം നടത്തിയ യുവതികൾ അനാശാസ്യ പ്രവർത്തനം നടത്തുന്നുണ്ടെന്നു പറഞ്ഞ് നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് യുവതികൾ ആക്രമിച്ചത്.

ഇവർ പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് പതിവായി ക്ഷണിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇക്കാര്യം ചോദ്യം ചെയ്യാനായി തിങ്കളാഴ്ച രാവിലെ ഏതാനും സമീപവാസികൾ പെൺകുട്ടികൾ താമസിച്ചിരുന്ന വീട്ടിലെത്തി അപരിചിതരെ പ്രദേശത്തേക്ക് കൊണ്ടുവരരുതെന്നും പറഞ്ഞു. തുടർന്ന് വാക്കേറ്റം രൂക്ഷമായതോടെ വീടിനുള്ളിലേക്ക് ഓടിപ്പോയ യുവതികൾ ബ്ലേഡും ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് കരുതുന്ന ടോയ്‌‌ലെറ്റ് ക്ലീനറുമായി വന്ന് പുറത്തുനിന്നവരെ ആക്രമിക്കുകയായിരുന്നു.

ആസിഡ് മുഖത്തും കണ്ണിലും വീണാണ് അധികം പേർക്കും പൊള്ളലേറ്റത്. കൂടാതെ നാട്ടുകാർക്കുനേരെ യുവതികൾ കല്ലെറിയുകയും ചെയ്തു. ഛത്തീസ്ഗ‍ഡിലെ ദുർഗിൽ സിദ്ധാർഥ് നഗറിൽ നാലു യുവതികളാണ് നാട്ടുകാരെ ആക്രമിച്ചത്. ഇതിൽ രണ്ടുപേർ വിദ്യാർഥികളും മറ്റു രണ്ടുപേർ ജോലി ചെയ്യുന്നവരുമാണ്. പ്രതികളെ ദുർഗ് സിറ്റി കോട്ട്‌വാലി പോലീസ് അറസ്റ്റ് ചെയ്തു.

Kerala

എംഡിഎംഎയുമായി എത്തിയ യുവതികളും വാങ്ങാനെത്തിയ യുവാക്കളും അറസ്റ്റിൽ

ചാലക്കുടി: മാരക രാസലഹരിയായ എംഡിഎംഎ വില്പനയ്ക്കായി എത്തിയ രണ്ടു യുവതികളും എംഡിഎംഎ വാങ്ങാനെത്തിയ മൂന്നു യുവാക്കളും പിടിയിലായി.

വൈക്കം സ്വദേശികളായ ഓതളത്തറ വീട്ടിൽ വിദ്യ (33), അഞ്ചുപറ വീട്ടിൽ ശാലിനി(31) എന്നിവരാണ് എംഡിഎംഎ കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ടുവന്നത്. കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻകാട്ടിൽ ഷിനാജ് (33), അജു എന്നറിയപ്പെടുന്ന ആനക്കൂട്ട് വീട്ടിൽ അജ്മൽ (35), അച്ചു എന്നറിയപ്പെടുന്ന കടവിൽ വീട്ടിൽ അജ്മൽ (25) എന്നിവരാണ് എംഡിഎംഎ വാങ്ങാനായി എത്തി പിടിയിലായത്.

ചാലക്കുടി കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിൽനിന്നാണ് എംഡിഎംഎയുമായി വന്ന യുവതികളെ പിടികൂടിയത്.

ഷിനാജ് ബംഗളൂരുവിൽ മയക്കമരുന്ന് കടത്തിയ കേസിലും മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്.
പടം ഉണ്ട്...

Latest News

Corehub Up